കിന്നാരം ചൊല്ലുമീ കാറ്റിനാൽ
പരിരംഭണത്തിൻ നിർവൃതിയേകി
കാണാമറയത്തൊളിക്കുമീ
പ്രണയപരാഗങ്ങളെവിടെ
[
വ്രീളാവിവശയാം രാധയെന്നും
ഗോപകുമാരന്നരികിലെത്താൻ
അനുപമ പ്രേമത്തിലലിയവേ
കാതോർത്തിരിപ്പതാ വേണുഗാനം
[
പാതിമെയ് പകർന്നേകി
അർദ്ധനാരീശ്വര നാകവേ
അനുരാഗലോല ഗാത്രനായ്
മുഗ്ദ്ധാനുരാഗം പകർന്നീടുമോ..
മയിൽപ്പീലിയൊന്നായ് നിരത്തവേ
വനമാലിയായ് തീരുന്നുവോ
യദുകുലമൊന്നായ് ഉണരവേ
മുരളികയിനിയും കേൾക്കുവതല്ലേ ...
No comments:
Post a Comment