കനലുകൾ പുകയുന്ന
മനസ്സിൻ നെരിപ്പോടിനാൽ
നഷ്ടസ്വപ്നങ്ങൾക്കായ്
ചിതയൊരുക്കവേ
വ്യർത്ഥമാം ജല്പനങ്ങൾ
മന്ത്രധ്വനിയാകവേ
അടരുന്ന കണ്ണീരിൽ
മനഃശുദ്ധിയേകിടുമോ
ദർഭ തൻ ശയ്യയിൽ
കറുകയും തുളസിയും
പൂക്കളായ് മാറവേ
കർമ്മമായ് തീരുമോ
ഉരുകും മനസ്സിൻ
നോവുകളെന്നും
നിറപുഞ്ചിരിയാം
മൂടുപടമണിയവേ
അഴലിന്നാഴങ്ങളിൽ
കരകാണാതലയും
ജീവന്റെ തുടിപ്പുകൾ
അറിയുവതില്ലേ
ജന്മസാഫല്യമേകാതെ
അടരും ജീവനുകൾക്കായ്
മൃദുല സ്വപ്‌നങ്ങൾ തൻ
ചിതയൊരുക്കുന്നുവോ ...
No comments:
Post a Comment