Tuesday, July 10, 2018

മറവി


ഓർമ്മകൾ പിച്ചവെയ്ക്കും 

നടുമുറ്റത്തു തളിരിട്ടൊരു 
കൃഷ്ണതുളസി നാമ്പുകൾ 
കൃഷ്ണപാദത്തിങ്കലർപ്പിക്കവേ

നാമപദങ്ങൾ ഉയർന്നീടും 
സന്ധ്യാദീപവേളയിൽ 
കാവിനുള്ളിലൊരു 
അന്തിത്തിരി കാണ്മതില്ലേ 

നക്ഷത്രക്കുഞ്ഞുങ്ങൾക്കായ് 
കഥയൊന്നുര ചെയ്യവേ 
ഇത്തിരി നുറുങ്ങുവെട്ടവുമായ്
മിന്നാമിനുങ്ങു പാറിയതെന്തേ 

നൂറും പാലും നൽകുവാനില്ലാതെ 
ആയില്യ പൂജ മുടങ്ങീടവേ 
നാഗക്കളമൊരുക്കി വെച്ചു 
നാവേറ് പാടുവതെന്തിനായ്

മറന്നു പോയ ചിന്തുകളിനിയും 
പാടി പകരുവാനാകാതെ 
മൂകമായ് കേഴുമൊരു 
പുള്ളോർക്കുടമായതെന്തേ

ഓർമ്മകൾതൻ തിരിനാളം 
അണഞ്ഞു പോയ കൂരിരുളിൽ 
ഉണ്മകൾ തൻ നോവറിയവേ
മറവി തൻ മാറാലയാൽ മൂടിടട്ടെ...
Manage

No comments:

Post a Comment