നിലാവിന്റെ തോഴിയായ്
നിശാഗന്ധികൾ പൂക്കവേ
കാവലായ് നിന്നൊരു
ഗന്ധർവ്വകിന്നരനോ
അഴലിന്റെ സ്വപ്‌നങ്ങൾ
പങ്കു വെച്ചൊരു നാൾ
കിനാവിന്റെ തീരങ്ങൾ
തേടി വന്നതെന്തിനോ
നിലയിലാ കയത്തിൽ
നീന്തി തുടിക്കവേ
സൂര്യനെ സ്നേഹിച്ച
താമരയായ് വിടരുമോ
നിഴലുകൾക്കുമുണ്ടൊരു
സ്വപ്നമെന്നറിയാതെ
ആഴങ്ങളിൽ മയങ്ങുമൊരു
ചിപ്പിക്കുള്ളിലെ മുത്താകുമോ
മാനസപൂജയ്ക്കായ്
വന്നൊരു നാളിതിൽ
മന്ത്രമുതിരും ജപവുമായ്
പൂജാപുഷ്പമായ് തീർന്നുവോ
പുണ്യതീർത്ഥങ്ങളിൽ
മുങ്ങി നീരാടുവാൻ
കൃഷ്ണ തുളസി കതിരായ്
പുനർജന്മമേകിയോ ....
No comments:
Post a Comment