കത്തിച്ചു വെച്ചൊരു
നിലവിളക്കിൻ മുന്നിൽ
എരിഞ്ഞു തീരുകയായ്
കർപ്പൂര നാളമായ്
കണ്ണീരുണങ്ങാത്ത
കവിൾത്തടങ്ങളിൽ
മഴത്തുള്ളിയിനിയും
അലിഞ്ഞു ചേരുന്നുവോ
കാണാതെ പോയൊരു
നോമ്പരപ്പൂവിന്റെ
തേങ്ങലുകളിനിയും
കേൾക്കാതെ പോകയോ
കരയുകയില്ല ഞാൻ
ജീവനില്ലാതെയാകിലും
കണ്ണീരണിഞ്ഞാലിനിയെൻ
ജീവനകന്നു പോകുകിൽ
ജീവന്റെ ജീവനെ
നെഞ്ചോടു ചേർക്കുവാൻ
കാത്തിരിക്കയാണെന്നും
വെറുമൊരു വേഴാമ്പലായ്
കണ്ണീർകിനാവിന്റെ
തീരത്ത് നിന്നും
നൽകിടാമെന്നുമൊരു
കൊച്ചു സ്വപ്നതീരം
താലോലിക്കുവാൻ
നീട്ടിടും കൈകളിൽ
പങ്കുവെയ്ക്കാമല്പം
സ്നേഹ തീർത്ഥം
വാനിലമ്പിളിയായ്
തെളിഞ്ഞുയരവേ
കാണാതെ പോകുമോ
ഈ തോട്ടാവാടിയെ
പുലർവെയിലായ്
ഇളം മഞ്ഞുതുള്ളിയായ്
തലോടുവാനെത്തവേ
മഴവില്ലായ് മായരുതേ ...
No comments:
Post a Comment