പൊയ്‌പോയ സ്വപ്നങ്ങൾക്കായ്
കൂടാരമൊന്നൊരുക്കി കാത്തിരിക്കവേ
വഴി തെറ്റി വന്നൊരു മഴയിൽ
നനവാർന്നു കുളിരിൽ കുതിർന്നുവോ
കൂടാരമൊന്നൊരുക്കി കാത്തിരിക്കവേ
വഴി തെറ്റി വന്നൊരു മഴയിൽ
നനവാർന്നു കുളിരിൽ കുതിർന്നുവോ
മഴപ്പക്ഷി തൻ പാട്ടിൻ ഈണത്തിൽ
മനമുരുകി പാടിയലിഞ്ഞുവോ
നിഴലുകൾ കളം വരയ്ക്കുന്നൊരു രാവിൽ
നിലാപ്പക്ഷിയായ് കേഴുന്നുവോ
മനമുരുകി പാടിയലിഞ്ഞുവോ
നിഴലുകൾ കളം വരയ്ക്കുന്നൊരു രാവിൽ
നിലാപ്പക്ഷിയായ് കേഴുന്നുവോ
സ്നിഗ്ദ്ധമാം പരിരംഭണത്തിനാൽ
പരിഭവമലിഞ്ഞു തീരവേ
രാഗലോലയാം രാധയാകവേ
ചൊടികളും മുദ്രാംഗിതമാക്കിയോ
പരിഭവമലിഞ്ഞു തീരവേ
രാഗലോലയാം രാധയാകവേ
ചൊടികളും മുദ്രാംഗിതമാക്കിയോ
നറുമണം പടർത്തുവാനെത്തിയ
പൂത്തുലഞ്ഞൊരു പവിഴമല്ലിയും
ഹൃത്തടത്തിൽ സൂക്ഷിക്കുമൊരു
തുളസിക്കതിരായ് മാറിയോ ...
പൂത്തുലഞ്ഞൊരു പവിഴമല്ലിയും
ഹൃത്തടത്തിൽ സൂക്ഷിക്കുമൊരു
തുളസിക്കതിരായ് മാറിയോ ...
No comments:
Post a Comment