Monday, April 24, 2017

പൊന്നോണം

നുള്ളി നോവിക്കുവാനെന്തുന്ന
ഓർമ്മകൾ പിന്നെയും
പിച്ചവെയ്ക്കുന്നൊരു
ബാല്യത്തിൻ കളിമുറ്റം

ചെത്തിമിനുക്കുവാൻ
നേരമായെന്നോതി തുമ്പക്കുടം
ചെത്തി ചെമ്പരത്തി
ചേമന്തിയും വിരിയുകയായ്


കതിരെല്ലാം നിറയവേ
പതിരെല്ലാം ഒഴിവായ്
പൂത്തറകൾ ഉയരവേ
പൊന്നോണം വരവായ്


ആമോദപൂവിളികളുയരവേ
തുമ്പിതുള്ളാൻ പോകയായ്
കൈ കൊട്ടിതാളം പിടിക്കവേ
ഓണവില്ലിൻ നാദമുയരുകയായ് .

No comments:

Post a Comment