അറിവിന്നക്ഷരം പകർന്നേകവേ
അവിവേകമെന്തെന്നതറിയാതെ
അക്ഷരപൂക്കളം ചിതറി വീഴ്ത്തി
അവഹേളനമേറ്റൊരു ഗുരുപാദം
അറിയാതെ പോലും ശപിക്കില്ലൊരു
അനർഹരാം ശിഷ്യഗണങ്ങളിലാരെയും
അടർന്നു വീഴും കണ്ണുനീർതുള്ളികൾ
അറിവിൻ മഹത്വം കാത്തുരക്ഷിക്കയായ്
കലാപമുയരും കലാലയത്തിൽ
സ്തുതിപാഠകമേറ്റു ചൊല്ലാതെ
നിണച്ചാലുകളൊഴുക്കാതെ
അമ്മതൻ നോവുമായ് കാത്തതെന്തിനായ്
പിഴച്ചു പോകട്ടെയെന്നു നിനയ്ക്കുകിൽ
ഉദകക്രിയയ്ക്കായ് നാക്കിലയൊരുക്കി
കണ്ണീരണിയും ജന്മങ്ങളെത്രയെന്നോർക്കവേ
സമാധിയൊരുക്കിയവർക്കായ് നിശ്ശബ്ദമായ്
നന്മനേരും മനസ്സുമായ് പടിയിറങ്ങവേ
വിദ്യയെന്തിനെന്നു ചോദിച്ചു പോകയായ് ..
No comments:
Post a Comment