.
മാനത്തെ വെയിൽ കണ്ടു
ചിരിച്ചു നിന്നൊരു മുക്കുറ്റി
പെയ്തൊഴിഞ്ഞ മഴയിൽ
തളർന്നു വീണതറിയവേ
വിടരുവാൻ വെമ്പിയ
ചെമ്പനീർപ്പൂവ് മയങ്ങിയോ
മുറ്റത്തെ പൂക്കളത്തിലെ
തുമ്പയും കണ്ണീരണിഞ്ഞുവോ
ഓണമെത്തും നാളുകളിൽ
പെയ്തൊഴിയാ മഴയെത്തവേ
കർഷകമനം പിടയുന്നുവോ
കിനാക്കളെല്ലാം ചിതറുന്നുവോ
മഴത്തുള്ളിക്കായ് കാത്തൊരു
ഭൂമി തൻ മനം നിറയവേ
കാലം തെറ്റിയ മാരിയിന്നു
വറുതി തൻ വിത്ത് വിതയ്ക്കയായ്
പൂക്കളമെല്ലാം ഒലിച്ചുപോയ്
പൂമരമെല്ലാം കൊഴിഞ്ഞു പോയ്
തിരുവോണമെത്തും നാളിൽ
പൊൻ വെയിലൊന്നു തെളിയുമോ
മാനത്തെ വെയിൽ കണ്ടു
ചിരിച്ചു നിന്നൊരു മുക്കുറ്റി
പെയ്തൊഴിഞ്ഞ മഴയിൽ
തളർന്നു വീണതറിയവേ
വിടരുവാൻ വെമ്പിയ
ചെമ്പനീർപ്പൂവ് മയങ്ങിയോ
മുറ്റത്തെ പൂക്കളത്തിലെ
തുമ്പയും കണ്ണീരണിഞ്ഞുവോ
ഓണമെത്തും നാളുകളിൽ
പെയ്തൊഴിയാ മഴയെത്തവേ
കർഷകമനം പിടയുന്നുവോ
കിനാക്കളെല്ലാം ചിതറുന്നുവോ
മഴത്തുള്ളിക്കായ് കാത്തൊരു
ഭൂമി തൻ മനം നിറയവേ
കാലം തെറ്റിയ മാരിയിന്നു
വറുതി തൻ വിത്ത് വിതയ്ക്കയായ്
പൂക്കളമെല്ലാം ഒലിച്ചുപോയ്
പൂമരമെല്ലാം കൊഴിഞ്ഞു പോയ്
തിരുവോണമെത്തും നാളിൽ
പൊൻ വെയിലൊന്നു തെളിയുമോ
No comments:
Post a Comment