കാതരയായ് കേഴുമീ
രാപ്പാടി തൻ രോദനം
അലയൊടുങ്ങാത്ത
കടലിൻ നൊമ്പരമോ
തിരയൊഴിയാത്ത
തീരത്തിൻ നോവുകൾ
കാറ്റായ് മഴയായ്
അലിഞ്ഞൊഴുകുമോ
സ്വപ്നഗോപുരങ്ങൾ
പണിതൊരുക്കുമ്പോൾ
ജീവന്റെ താളമൊരുക്കും
മനമറിയാതെ പോകരുതേ
ഇമയറിയാതെ തുളുമ്പുന്ന
കണ്ണുനീർതുള്ളികൾ
ഹൃദയത്തിൻ നൊമ്പരം
വിളിച്ചോതുന്നുവോ
ഉള്ളിലെ സ്നേഹത്തിൻ
ജ്വാലകൾ കത്തിയെരിയവേ
മനസ്സൊരു നെരിപ്പോടായ്
ഉരുകിത്തീരുന്നുവോ
സ്നേഹഗീതിയായ്
അലിഞ്ഞു പാടിടാം
ജന്മജന്മാന്തരങ്ങളിൽ
നിഴലായ് കൂടെ വന്നിടാം
അറിയാതെ പോകുന്ന
നൊമ്പരപ്പൂക്കളെ
മഴവില്ലിന്നഴകുമായ്
വരവേൽക്കാം ....
No comments:
Post a Comment