Tuesday, September 3, 2013

മയില്‍പ്പീലിതുണ്ടുകള്‍ ...



കാറ്റിന്‍ കൈകളില്‍ 
ആലോലമാടി  
നീലമേഘങ്ങള്‍ 
പാറിയൊളിക്കവേ

തീരത്തെ പുല്‍കുവാന്‍ 
തേടിയെത്തും തിരകള്‍ 
കളിവഞ്ചിയിറക്കവേ
ആഞ്ഞടിക്കുന്നുവോ

ചിപ്പിയില്‍ നിന്നും 
തെറിച്ചു വീണ
പവിഴമുത്തിനെ
കാണാതെ പോകുമോ

സായം സന്ധ്യകള്‍ 
യാത്ര ചൊല്ലവേ
ഇനിയിങ്ങു വരാതെ
പറന്നകലും കുരുവികളേ

തുയിലുണര്‍ത്തുമായ്
കതിരവന്‍ തെളിയവേ
ഉണര്‍ത്തുപാട്ടുമായ്
വീണ്ടും വന്നണയുമോ

നീലാകാശചോലയില്‍ 
വിരിഞ്ഞു നില്ക്കും 
നക്ഷത്രപൂക്കളേ
മിഴിനീരണിയുവതെന്തേ

വെയില്‍ തെളിയവേ
വിരിയാന്‍ മറന്ന
നാലുമണിപ്പൂവേ
നീയും കൊഴിയുകയോ

നിലാവൊളി പരക്കവേ
ഇതള്‍ വിടര്‍ത്തും പാലപ്പൂവേ
നിന്‍ നറുഗന്ധം പടരവേ
ഗന്ധര്‍വ്വകിന്നരനെത്തുമോ

നിശ്ശബ്ദയാമങ്ങളില്‍ 
ഉയരും നൂപുരശബ്ദം 
കിനാവില്‍ നിന്നൊഴുകും 
ചടുല പദനിസ്വനമോ

ഏതോ യാത്രയില്‍ 
മറന്നു വെച്ചൊരു 
നഷ്ടസ്വപ്നങ്ങള്‍ തന്‍ 
മയില്‍പ്പീലിതുണ്ടുകളാകാം ...

No comments:

Post a Comment