.
തിരിച്ചു പോകുവാനാകാതെ
പകച്ചു നില്ക്കവേ
തിരികെ നടക്കുവാനേറെ
കൊതിച്ചു പോകവേ
ഉളളിൽ കുരുത്ത
മോഹങ്ങളൊക്കെയും
വ്യാമോഹമായ്
മോഹിപ്പിക്കവേ
ചിന്തീറിട്ടു മിനുക്കിയ
മനസ്സിന്നുള്ളിൽ
ഉരുകിത്തീരും
കർപ്പൂരനാളമുലഞ്ഞുവോ
കണ്ണീരുപ്പു കലർന്ന
കവിതയുണർന്നുവോ
കാതരയായ് കേഴും
രാപ്പാടി പാടുന്നുവോ
നിലാവിന്റെ കൈകളിൽ
ആലോലമാടുവാനില്ലാതെ
കൂട്ടിന്നിളം കിളി
പാറിയകന്നുവോ
രാഗമില്ലാത്ത ഗാനമായ്
താളമില്ലാത്ത നടനമായ്
ഹൃദയമില്ലാത്ത പ്രേമമായ്
അലിഞ്ഞു തീരുവതെന്തു ഞാൻ ...
തിരിച്ചു പോകുവാനാകാതെ
പകച്ചു നില്ക്കവേ
തിരികെ നടക്കുവാനേറെ
കൊതിച്ചു പോകവേ
ഉളളിൽ കുരുത്ത
മോഹങ്ങളൊക്കെയും
വ്യാമോഹമായ്
മോഹിപ്പിക്കവേ
ചിന്തീറിട്ടു മിനുക്കിയ
മനസ്സിന്നുള്ളിൽ
ഉരുകിത്തീരും
കർപ്പൂരനാളമുലഞ്ഞുവോ
കണ്ണീരുപ്പു കലർന്ന
കവിതയുണർന്നുവോ
കാതരയായ് കേഴും
രാപ്പാടി പാടുന്നുവോ
നിലാവിന്റെ കൈകളിൽ
ആലോലമാടുവാനില്ലാതെ
കൂട്ടിന്നിളം കിളി
പാറിയകന്നുവോ
രാഗമില്ലാത്ത ഗാനമായ്
താളമില്ലാത്ത നടനമായ്
ഹൃദയമില്ലാത്ത പ്രേമമായ്
അലിഞ്ഞു തീരുവതെന്തു ഞാൻ ...
No comments:
Post a Comment