നിലാവിൻ തേങ്ങലുകൾ
കേൾക്കാതെ രാവുറങ്ങിയോ
കൈക്കുമ്പിളിലൊതുങ്ങിയ
മഴത്തുള്ളികൾക്കുപ്പുരസമോ
നിറഞ്ഞു തുളുമ്പിയ മിഴിനീരിറ്റു
വീഴുവതറിയാതെ മഴയലിഞ്ഞുവോ
വിങ്ങുമൊരു ഹൃത്തടത്തിൽ
പെരുമ്പറ മുഴങ്ങിയതെന്തിനോ
നിലാവിലൊളിച്ച നിഴലറിയാതെ
ജന്മാന്തരങ്ങളിലലയുകയോ
നിശയുടെ നിശ്ശബ്ദതയിൽ
ആരുമറിയാതെ കേഴുന്നതെന്തിനോ
ഇനിയൊരു ജന്മത്തിനായ്
കാത്തിരിക്കുവാനാകില്ലൊരിക്കലും
ഇതൾ കൊഴിഞ്ഞ കുസുമമായി
പുനർജന്മമിനിയും കാത്തിരിപ്പൂ
No comments:
Post a Comment