നിലാവിൻ തേങ്ങലുകൾ
കേൾക്കാതെ രാവുറങ്ങിയോ
കൈക്കുമ്പിളിലൊതുങ്ങിയ
മഴത്തുള്ളികൾക്കുപ്പുരസമോ
നിറഞ്ഞു തുളുമ്പിയ മിഴിനീരിറ്റു
വീഴുവതറിയാതെ മഴയലിഞ്ഞുവോ
വിങ്ങുമൊരു ഹൃത്തടത്തിൽ
പെരുമ്പറ മുഴങ്ങിയതെന്തിനോ
നിലാവിലൊളിച്ച നിഴലറിയാതെ
ജന്മാന്തരങ്ങളിലലയുകയോ
നിശയുടെ നിശ്ശബ്ദതയിൽ
ആരുമറിയാതെ കേഴുന്നതെന്തിനോ
ഇനിയൊരു ജന്മത്തിനായ്
കാത്തിരിക്കുവാനാകില്ലൊരിക്കലും
ഇതൾ കൊഴിഞ്ഞ കുസുമമായി
പുനർജന്മമിനിയും കാത്തിരിപ്പൂ