Friday, April 4, 2014

ഹൃദയമോടെ...



പ്രിയമെന്നു ചൊല്ലി
മറഞ്ഞതെങ്ങു നീ
കനലിന്റെ ചൂളയില്‍
പുകയുവതിങ്ങു ഞാന്‍

ഉരുകുന്ന നോവില്‍
പുതഞ്ഞു പോകാതെ
വെയില്‍ നാളമായെന്നെ
പുണരുകയില്ലേ

കിനാവിന്റെ തീരത്ത്
ചിറകറ്റു വീഴാതെ
സ്വപ്നങ്ങള്‍ തന്‍
കെടാവിളക്കൊരുക്കാം

നിറങ്ങള്‍ പടര്‍ന്നൊരാ
ഓര്‍മ്മചിത്രങ്ങള്‍
മായ്ക്കാതെ മറയ്ക്കാതെ
ചേര്‍ത്തു വയ്ക്കാം

മങ്ങാതെ മായാതെ
തെളിഞ്ഞു നില്‍ക്കും
പൊയ്പോയ കാലത്തിന്‍
കണ്ണീര്‍ തുടച്ചു മാറ്റാം

നിശാഗന്ധിപ്പൂവിന്‍
ഗന്ധമെന്ന പോല്‍
ആരുമറിയാത്ത
പൂവായ് വിടര്‍ന്നിടാം

കിനാവൊളിയായ്


കിനാവിന്റെ തീരത്ത്
എരിഞ്ഞടങ്ങിയ ദീപമേ
ദീപ്തമായ് തെളിയും
ഓര്‍മ്മകള്‍ തേങ്ങുന്നുവോ

ചിതലെടുത്ത സ്വപ്ങ്ങള്‍
വിലപേശി വാങ്ങുവാന്‍
വിലക്കുകള്‍ ബാക്കിയാക്കി
തിരിച്ചു വന്നതെന്തിനായ്

നിശാഗന്ധി പൂക്കളായ്
വിടര്‍ന്നു നില്ക്കും പ്രണയമേ
പൂക്കാത്ത ചില്ലതന്‍ നോവുമായ്
കദനത്തീയില്‍ വേവുന്നുവോ

കാറ്റിലലയും കരിയിലയായ്
തീരങ്ങളെത്ര താണ്ടുവാനായ്
കതിരൊളിയായ് മുന്നിലെന്നും
തെളിവോടെ ഇനിയും നിറയേണമേ...